കണ്ണൂര്‍ കേളകത്ത് പോത്തിനെ കടുവ കൊന്നു

No comments

 


കണ്ണൂര്‍ കേളകം അടയ്ക്കാത്തോട് രാമച്ചിയില്‍ കടുവ പോത്തിനെ കടിച്ചുകൊന്നു. പള്ളിവാതുക്കൽ ഇട്ടിയവിരയുടെ രണ്ട് വയസുള്ള പോത്തിനെയാണ് കൊന്നത്. തിങ്കളാഴ്ച പകൽ പന്ത്രണ്ടോടെ കൃഷിയിടത്തില്‍ മേയാന്‍ വിട്ടിരുന്ന പോത്തിനെ ഒരു കിലോമീറ്ററോളം ഓടിച്ചിട്ടാണ് കടുവ കടിച്ചുകൊന്നത്. നാട്ടുകാര്‍ പിറകെ ഓടിയതോടെ പോത്തിനെ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. പോത്തിന്റെ കഴുത്തിനാണ് കടിയേറ്റത്. കടുവ ആറളം വനത്തില്‍നിന്ന് ഇറങ്ങിയതാകാമെന്ന നിഗമനത്തിലാണ് വനംവകുപ്പ്. പോത്തിന്റെ ജഡം മറവ് ചെയ്യാതെ ഇതിന്റെ സമീപത്ത് വനംവകുപ്പ് അധികൃതര്‍ ക്യാമറകള്‍ സ്ഥാപിച്ചു. കടുവയെ പിടികൂടുന്നതിന്‌ കൂട് സ്ഥാപിക്കുമെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു.



 മൂന്ന് വര്‍ഷത്തിനിടെ ഇട്ടിയവരയുടെ നാല് പോത്തും 15 ആടും വളര്‍ത്തു നായകളും പശുക്കളും വന്യമൃഗ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. മുമ്പ്‌ ഈ പ്രദേശത്ത് വന്യമൃഗ ആക്രമണം കൂടിയപ്പേള്‍ ക്യാമറകള്‍ സ്ഥാപിച്ചിരുന്നു. അന്ന് ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ കടുവയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. രാമച്ചി കോളനിവാസികള്‍ അടക്കം സഞ്ചരിക്കുന്ന റോഡിന് സമീപത്താണ് കടുവയുടെ ആക്രമണം നടന്നതെന്നതിനാൽ നാട്ടുകാർ ഭീതിയിലാണ്. സംഭവത്തെ തുടര്‍ന്ന് മണത്തണ സെക്‌ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ സി ആര്‍ മഹേഷ്, ബീറ്റ് ഓഫീസര്‍ പി വി സജിത്ത്, കേളകം പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കമ്മ മേലെക്കൂറ്റ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ സജീവന്‍ പാലുമി, പഞ്ചായത്തംഗം ലീലാമ്മ ജോണി എന്നിവര്‍ സ്ഥലത്തെത്തി.

No comments

Post a Comment